കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന് രംഗത്ത്. ഒരു കീഴ്ക്കോടതിയുടെ വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടി വെയ്ക്കാമെന്ന് കരുതേണ്ടെന്നും ഇനിയെങ്കിലും കോടിയേരി സത്യങ്ങള്‍ തുറന്നു പറയാന്‍ തയ്യറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേസ്സുകളെല്ലാം തീര്‍ന്നു. പെനാള്‍ട്ടി അടച്ചു തീര്‍പ്പാക്കിയ പഴയ കേസ്സ് മനപ്പൂര്‍വം കുത്തിപ്പൊക്കുകയാണ് ചിലര്‍. ന്യായീകരണ തൊഴിലാളികള്‍ എല്ലാ ചാനലുകളിലും വന്നിരുന്ന് പ്രതിരോധം തീര്‍ത്തത് ഇങ്ങനെ ആയിരുന്നു. കോടിയേരി ആവട്ടെ മകന് സര്‍വതന്ത്രസ്വതന്ത്രനായി ദുബായില്‍ നടക്കുന്നുണ്ടല്ലോ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചത്.
ഇപ്പോള്‍ പറയുന്നു ഒരു കോടി എഴുപത്തിമൂന്ന് ലക്ഷത്തിന്റെ കേസ്സുമാത്രമേയുള്ളൂ. അതിനാണ് ട്രാവല്‍ ബാന്‍ എന്നൊക്കെ. എന്നാല്‍ വൈകാതെ ബാക്കി വിവരങ്ങള്‍ കൂടി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: