ന്യൂദല്‍ഹി: ദേവാലയങ്ങളിലെ പ്രസാദത്തിന്റെ ഗുണമേന്മ ഉറപ്പാക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഏജന്‍സി നിര്‍ദേശം. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ മുസ്ലിം പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവിടങ്ങളിലെപ്രസാദങ്ങളുടെ ഗുണമേന്മയിലെ പരാതികളെ തുടര്‍ന്നാണ് നടപടി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
രാജ്യത്തെ ദേവാലയങ്ങളില്‍ ദിവസം മുപ്പതു ലക്ഷം ജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. എല്ലായിടത്തും പ്രസാദമായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. മായം കലരുന്നതായും പഴകിയ വസ്തുക്കള്‍ നല്‍കുന്നതായും പലയിടത്തു നിന്നും പരാതികളും വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി, എഫ്എസ്എസ്എഐ സിഇഒ പവന് അഗര്‍വാള്‍ പറഞ്ഞു.
ദേവാലയങ്ങളിലെ പ്രസാദങ്ങള്‍ സംബന്ധിച്ച് ഭക്തിപൂര്‍വം വൃത്തിയോടെ ദൈവത്തിന്(ഭോഗ്) എന്ന പദ്ധതി ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് പവന് അഗര്‍വാള്‍ പറഞ്ഞു. മധുര മീനാക്ഷി ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട ദേവാലയങ്ങളുടെ പ്രതിനിധികള്‍ ഭോഗ് പദ്ധതിയില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ദേവാലയങ്ങളും എഫ്എസ്എസ്എഐ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: