ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അഴിമതി വര്‍ധിക്കുകയാണെന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖല സൂപ്രണ്ട് ജോണ്സണ് ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും അഴിമതിയും സംബന്ധിച്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാലയില്‍ ക്ളാസെടുക്കുകയായിരുന്നു അദ്ദേഹം.
98 ശതമാനം പേരും വിവിധ തരത്തിലുളള അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഓഫീസില്‍ താമസിച്ചെത്തുന്നതും നേരത്തെ പോകുന്നതും കൈക്കൂലി പോലെ തന്നെ അഴിമതിയുടെ ഗണത്തില്‍പ്പെടുന്നതാണ്. അഴിമതിക്കാരെ പിടികൂടുന്നതിന് ജില്ലയിലെ എല്ലാ ഓഫീസുകളിലും വിജിലന്‍സ് പരിശോധന കര്‍ശനമായി നടത്തുന്നതിനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ഇല്ലാത്ത സര്‍ക്കാര്‍ സേവനം ലഭിക്കുകയെന്നത് സമൂഹത്തിന്റെ അവകാശമാണെന്ന് ജില്ല കളക്ടര്‍ ടി.വി. അനുപമ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഐഎംജി ഫാക്കല്‍റ്റി കെ. സന്തോഷ് ക്ലാസ്സെടുത്തു. പ്രൊഫ. ഡൊമിനിക് പഴമ്പാശ്ശേരി ചര്‍ച്ച നയിച്ചു. സമാപന സമ്മേളനം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിന് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: