തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് കേസില്‍പ്പെട്ട, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്, ബിനോയ്ക്ക് ദുബായില്‍ യാത്രാ വിലക്ക്. ദുബായ് വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയിന്മേലാണ് വിലക്ക്. പ്രശ്നം ഒത്തു തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞതോടെയാണ് കേസ്.
ബിനോയ്ക്കെതിരെ കേസിെല്ലന്നും യാത്രാവിലക്കില്ലെന്നും പറഞ്ഞ് തട്ടിപ്പിനെ നിസാരവല്ക്കരിക്കാന് ശ്രമിച്ച കോടിയേരിയേയും സിപിഎമ്മിനേയും വെട്ടിലാക്കുന്നതാണ് പുതിയ നടപടി. ഈ മാസം ഒന്നിനാണു ബിനോയ്ക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരില്‍ ദുബായില്‍ പുതിയ കേസെടുത്തത്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് ബിനോയ്ക്ക് ദുബായ് പോലീസ് നല്‍കുകയായിരുന്നു. പത്തുലക്ഷം ദിര്‍ഹം (1.74 കോടി രൂപ) നല്കുന്നതില് പരാജയപ്പെട്ടതിനാലാണ് വിലക്കെന്ന് നോട്ടീസില്‍ പറയുന്നു. പണം അടയ്ക്കുകയോ കേസ് തീര്‍പ്പാക്കുകയോ ചെയ്താല്‍ യാത്രാവിലക്ക് നീക്കാന്‍ സാധിക്കും. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനും കഴിയും
‘ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്തകള്‍ വ്യാജം. ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന. ബിനോയിക്കെതിരെ ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയിലും ദുബായിലും ഇല്ല. വിദേശരാജ്യത്ത് നടന്ന ഇടപാടില്‍ കേരള സര്‍ക്കാരിനോ സിപിഎമ്മിനോ ഒന്നും ചെയ്യാനാകില്ല.’ എന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച നിലപാട്.
‘കേസുണ്ടെങ്കില്‍ എന്റെ മകന് എങ്ങനെ ദുബായില്‍ പോകും. ബിനോയ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ദുബായ് നിയമപ്രകാരം നടപടി എടുക്കട്ടെ. അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട. മകന് ദുബായില്‍ത്തന്നെ ഉണ്ട് ‘ എന്നൊക്കെ കോടിയേരി ബാലകൃഷ്ണനും വീരവാദം മുഴക്കി. പാര്‍ട്ടിയുടേയും കോടിയേരിയുടേയും വാദം പൊളിക്കുന്നതാണ് ദുബായി പോലീസിന്റെ പുതിയ നടപടി.
തട്ടിപ്പ് വാര്‍ത്ത പുറത്തുവന്ന ഉടന്‍ യുഎഇ ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍നിന്ന് ബിനോയ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്നാണ് ദുബായിലേക്കു പറന്നത്. കേസുകള്‍ അവിടെ ഒത്തുതീര്‍പ്പാക്കുന്നതിനായിരുന്നു ഇത്. ഒത്തു തീര്‍പ്പ് ശ്രമം ഫലം കണ്ടില്ല. ബിനോയ്ക്കെതിരെ കേസ് നല്കിയ മര്‍സൂഖി തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: