മാലെ : രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ 15 ദിവസത്തേക്ക് പ്രസിഡന്റ് അബ്ദുള്ള യമീന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നിയമകാര്യമന്ത്രി ആസിമ ഷുക്കൂറാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള ഒന്‍പത് രാഷ്ടീയ തടവുകാരെ മോചിപ്പിക്കാനും പാര്‍ലമെന്റില്‍ നിന്നു പുറത്താക്കിയ 12 വിമത എംപിമാരെ തിരിച്ചെടുക്കാനും വ്യാഴാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് തള്ളിക്കളയുന്നതായി ഭരണനേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണയ്ക്കോ അറസ്റ്റിനോ കോടതി ഉത്തരവിട്ടാല്‍ അത് അനുസരിക്കരുതെന്നും സൈന്യത്തോട് മാലദീപ് ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. യമീനിനെ അനുകൂലിക്കുന്ന അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരത്തിനായി നേരത്തേ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും പ്രസിഡന്റ് യമീന് പറഞ്ഞിരുന്നു. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് പ്രസിഡന്റ് അബ്ദുല്ല യമീനും ജുഡീഷ്യറിയും തമ്മിലുളള ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകള്‍ ഒഴികെ മാലിദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും റദ്ദാക്കാനും നിര്‍ദേശമുണ്ട്. പൊതുഇടങ്ങളിലെ കൂട്ടംചേരലുകളില്‍ നിന്ന് ഒഴിവാകാനും നിര്‍ദ്ദേശമുണ്ട്. സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനും,കസ്റ്റഡിയില്‍ വെക്കാനുമുള്ള അധികാരവും സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: