തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് എംഎല്‍എമാരായ വിജയന്‍പിള്ള, ഇ.പി.ജയരാജന് എന്നിവരുടെ മക്കളുടെ സാമ്പത്തിക തട്ടിപ്പിനെ ചൊല്ലി നിയസഭയില്‍ ബഹളം. വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ സഭ പലവട്ടം പ്രക്ഷുബ്ധമായി. സര്‍ക്കാരുമായി ബന്ധപ്പെടാത്ത വിഷയമായതിനാലും ആരോപണ വിധേയര്‍ക്ക് നിയമസഭയില്‍ വന്ന് മറുപടി പറയാന്‍ സാധിക്കാത്തതിനാലും പ്രമേയത്തില്‍ നിന്ന് പിന്മാറണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് നല്കിയ അനില്‍ അക്കര തയ്യാറായില്ല.
കോടിയേരിയുടെ മക്കളുടെ സാമ്പത്തിക തട്ടിപ്പ് പ്രവാസികള്‍ക്ക് കളങ്കമുണ്ടാക്കി. തട്ടിപ്പ് നടത്തിയ ചെക്കിന്റെ പകര്‍പ്പ് സഭയില്‍ കാണിച്ച് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചൈനയിലെ മാധ്യമങ്ങളില്‍ പോലും തട്ടിപ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ചു. നിരവധി പേര് രക്തസാക്ഷിത്വം വഹിച്ച പാര്‍ട്ടി കോടിയേരിയുടെ മക്കളുടെ മുമ്പില്‍ തകര്‍ന്ന് വീഴുന്നു. ലോകകേരളസഭയെ തട്ടിപ്പിനു വേണ്ടി ഉപയോഗിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.
വിദേശത്തെ സംഭവം അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചന്തയില്‍ പറയേണ്ട വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കരുത്. റോബര്‍ട്ട് വാദ്ര, കാര്‍ത്തി ചിദംബരം, ജെയ്ഷാ, മുന്‍ പ്രവാസി കാര്യമന്ത്രിയുടെ മകന് എന്നിവരുടെ സാമ്പത്തിക വിഷയങ്ങള്‍ പാര്‍ലമെന്ററി വേദിയില്‍ ചര്‍ച്ചചെയ്തിരുന്നില്ല. സിപിഎമ്മിനെ തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാര്‍ വിഷയം നിരവധി തവണ നിയമസഭയില്‍ ചര്‍ച്ച ചെയ്തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. എന്നാല്‍ ആരോപണം സഭയില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നതായി ചൂണ്ടിക്കാട്ടി കെ.എം. മാണി പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങി.
എന്റെ മക്കള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേയെന്ന് ജയരാജന്
തിരുവനന്തപുരം: തന്റെ മക്കള്‍ക്ക്് രാജ്യത്ത് ജീവിക്കാന്‍ അവകാശില്ലേ?. എന്ത് തെറ്റാണ് മകന് ചെയ്തതെന്ന് പ്രതിപക്ഷം പറയണമെന്ന് ഇ.പി. ജയരാജന് വികരഭരിതനായി ആവശ്യപ്പെട്ടപ്പോള്‍ സഭയില്‍ സഹതാപം. ഇ.പി. ജയരാജന്റെ മകനും വിദേശത്ത് സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപണ ഉന്നയിച്ചപ്പോഴാണ് ജയരാജന്റെ സങ്കടം.
തന്റെ രണ്ട് മക്കളും വിദേശത്ത് ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഓയില്‍ കമ്പനിയാണ് നടത്തിയിരുന്നത്. അറ്റ്ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവ് തന്റെ മകനോട് ഒരു ചെക്ക് വാങ്ങിയിരുന്നു. ഇത് ബാങ്കില്‍ കൊടുത്ത് പണം പിന്‍വലിക്കുകയും ചെയ്തു. പകരമായി രാമചന്ദ്രന്റെ മകളുടെ ഒരു ചെക്ക് മകന് നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലായിരുന്നു. മകന് കേസ് നല്കിയപ്പോള് സ്ത്രീ എന്ന പരിഗണന നല്കി സാവകാശം നല്കി. അവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കമ്പനി വിറ്റ് കേസ് തീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നു. സ്വന്തം കമ്പനി വില്ക്കാന് വിശാല മനസ്കത കാട്ടിയതിനാണോ ക്രൂശിക്കുന്നതെന്നും വികാരഭരിതനായി ജയരാജന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: