തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന് ബിനീഷ് കോടിയേരിയും ഗള്‍ഫില്‍ പിടികിട്ടാപ്പുള്ളി.ബിനീഷിനെതിരെ മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഗള്‍ഫിലുള്ളത്. ഒരു കേസില്‍ പ്രതിയെ കോടതി തടവ് ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ അനുഭവിക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് സൂചന. ദുബായിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ്, ബിനീഷ് കോടിയേരിയ്ക്ക് എതിരെ നിലനില്‍ക്കുന്നത്.
ബര്‍ദുബൈ പോലീസ് സ്റ്റേഷനില്‍ 2015 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18877/15 നമ്ബര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം, അതായത്, 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 10 ന് ജഡ്ജി ഉമര്‍ അത്തീഖ് മുഹമ്മദ് ദിയാബ് അല്‍ മറി പുറപ്പെടുവിച്ച 48056/2017 നമ്പര്‍ വിധിയില്‍ രണ്ട് മാസം തടവാണ് ശിക്ഷയായി നല്‍കിയത്. ദുബൈ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016 ല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലും. സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് ക്മ്പനിയെ കബളിപ്പിച്ചതിന് 2017 ല്‍ ഖിസൈസ് പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില കേസുകള്‍ പണം നല്കി പരിഹരിച്ചുവെന്നും സൂചനയുണ്ട്.
സിപിഎമ്മിലെ പ്രമുഖനും മുന്‍മന്ത്രിയും എംഎല്‍എയുമായ ഒരാളുടെ മകനും തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുണ്ട്. അല്‍ റഫ പോലീസ് സ്റ്റേഷനില്‍ 2016 മാര്‍ച്ച് 15 നാണ് കേസ് എടുത്തത്. ദുബൈയിലെ ഒരു ബാങ്കില്‍ നിന്ന് പണം എടുത്ത്, തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അതേ വര്‍ഷം ഒക്ടോബര്‍ 31 ന് പുറപ്പെടുവിച്ച വിധിയില്‍ മൂന്ന് മാസം തടവാണ് ശിക്ഷ വിധിച്ചിരുന്നത്. ഇത് അനുഭവിക്കും മുമ്പേ ഇയാളും കടന്നുകളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: