ദുബായ്: അബുദാബി-ദുബായ് അതിര്‍ത്തിയില്‍ അല്‍-വാത്ബയില്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പുതുതായി പണിയുന്ന ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ എന്ന പ്രസ്ഥാനമാണ് ക്ഷേത്രം പണിയുന്നത്. ദുബായിലെ ബര്ദുബായിലുള്ള ക്ഷേത്രസമുച്ചയത്തിന്റെ നിയന്ത്രണവും സ്വാമി നാരായണ്‍ പ്രസ്ഥാനത്തിനാണ്.
ഈ മാസം പത്തിന് അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. പതിനൊന്നിന് രാവിലെയാണ് തറക്കല്ലിടല്‍ ചടങ്ങ്. 2015ലെ യുഎഇ പര്യടനത്തിനിടെ അബുദാബിയില്‍ ക്ഷേത്രം പണിയാന്‍ സ്ഥലം അനുവദിക്കണമെന്ന് മോദി യുഎഇ രാഷ്ട്രനേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അപ്പോള്‍ തന്നെ സ്ഥലം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പുറപ്പെടുവിക്കുകയും ചെയ്തു.
ക്ഷേത്രത്തില്‍ കൃഷ്ണ, മഹേശ്വര, അയ്യപ്പ എന്നിവരുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെടും. ഏകദേശം 20,000 സ്ക്വയര്‍-മീറ്റര്‍ ചുറ്റളവിലാണ് (ഏകദേശം 5 ഏക്കര്‍) അബുദാബി സര്‍ക്കാര്‍ ചെലവില്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമായിരുന്നു അബുദാബിയില്‍ ക്ഷേത്രം വേണമെന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: