ഇസ്ലാമാബാദ്: ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാന് വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിനെതിരെ ഗുരുതരമായി കുറ്റങ്ങള്‍ ചുമത്തി പാകിസ്ഥാന് വിചാരണയ്ക്ക് നീക്കം തുടങ്ങി. ഭീകര പ്രവര്‍ത്തനം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിചാരണ നടത്തുന്നതെന്ന് പാകിസ്ഥാനിലെ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജാദവിനെതിരായ ചാരവൃത്തി കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും മറ്റ് കേസുകള്‍ തുടരുകയാണെന്നുമാണ് വിവരം. ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് 13 ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാന് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
2017 ഏപ്രിലില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലില്‍ നിന്നാണ് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്ഭൂഷന് ജാദവിനെ പാകിസ്ഥാന് പിടികൂടിയത്. ഇന്ത്യയുടെ വിദേശചാരസംഘടനയായ റായുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്റായി ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പാകിസ്ഥാന്റെ ആരോപണം. തുടര്‍ന്ന് സൈനിക കോടതി കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചു. ഇതിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കുകയും വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയുമായിരുന്നു. കേസില്‍ ഇന്ത്യയും പാകിസ്ഥാനും വാദം എഴുതിനല്കാന് സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ഏപ്രില്‍ 17നും ജൂലൈ 17 വരെ കോടതി സമയവും അനുവദിച്ചിട്ടുണ്ട്.
ഇറാനില്‍ നിന്നും ബലൂചിസ്താനില്‍ എത്തിയ വേളയിലാണ് കുല്‍ഭൂഷണെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പാകിസ്ഥാന്റെ നിലപാട്. എന്നാല്‍ കുല്‍ഭൂഷണെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യയും വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: