ഇരിട്ടി: കീഴൂര്‍ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര മഹോത്സവം നാളെ മുതല്‍ 14 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന് ഭട്ടതിരിപ്പാടിന്റേയും സമുദായ തന്ത്രി ഡോ. വിനായക ചന്ദ്ര ദീക്ഷിതരുടെയും കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ നടക്കും.
ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് 7 ന് ക്ഷേത്രക്കുള നവീകരണാര്‍ത്ഥം ലക്ഷംദീപ സമര്‍പ്പണം നടക്കും. 8 ന് വൈകുന്നേരം നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര പുന്നാട് കോട്ടത്തെക്കുന്ന് വൈരീഘാതകന്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് 6 മണിക്ക് ഉന്നത വിജയികളെ ആദരിക്കലും സാംസ്കാരിക സമ്മേളനവും നടക്കും. സാംസ്കാരികസമ്മേളനം എംജി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജെ.മാത്യു ഉദ്ഘാടനം ചെയ്യും, രാത്രി 8 മണിക്ക് പ്രാദേശിക കലാപരിപാടികള്‍ അരങ്ങേറും.
9 ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബസംഗമത്തില്‍ മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചറുടെ പ്രഭാഷണം, വൈകുന്നേരം 6.30 ന് സാംസ്കാരികസമ്മേളനം രാജേഷ് വാര്യരുടെ പ്രഭാഷണം, 8 മണിക്ക് കലാമണ്ഡലം നിഖിലിന്റെ ഓട്ടന്തുള്ളല്, 9 ന് രാത്രി 9 .30 ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി, 10 ന് രാവിലെ അയ്യങ്കാവില്‍ പ്രതിഷ്ഠാദിന പൂജകള്‍, വൈകുന്നേരം 6 ന് സാംസ്കാരിക സമ്മേളനത്തില്‍ വി.കെ. സുരേഷ്ബാബു ചിറ്റാരിപ്പറമ്പിന്റെ പ്രഭാഷണം, രാത്രി 9 ന് ഐഡിയാ സ്റ്റാര്‍ സിംഗര്‍ ശ്രീഷാ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ സംഗീതനിശ, 11 ന് രാവിലെ 7 ന് നവകപൂജ, 11 ന് സഹസ്രാഭിഷേകം, ഉച്ചക്ക് ശേഷം 2 മണിക്ക് തേങ്ങമുട്ട് , 12 ന് രാവിലെ സംക്രമപൂജ, 1 മണിക്ക് പകല്‍വിളക്ക്, ശിവരാത്രി ദിവസമായ 13 ന് വിശേഷാല്‍ പൂജകള്‍, 14 ന് പേനപ്പാറ ഭാഗവതിക്കാവില് നടക്കുന്ന കലശപൂജ യോടെ ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്, സെക്രട്ടറി പ്രകാശന് കൊമ്മേരി, ഉത്സവക്കമ്മറ്റി ചെയര്മാന് വി.ശ്രീധരന്, കണ്‍വീനര്‍ സി.രാധാകൃഷ്ണന്, സത്യന് കൊമ്മേരി, എന്‍. രതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: