സ്വന്തം ലേഖകന്‍
കണ്ണവം (കൂത്തുപറമ്പ്): മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാംപ്രസാദിന്റെ കൊലപാതകം കേരള സമൂഹമൊന്നാകെ ചര്‍ച്ച ചെയ്യണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ പറഞ്ഞു. കണ്ണവത്ത് നടന്ന ശ്യാംപ്രസാദ് ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയില്‍ നാടാകെ വ്യാപിക്കേണ്ടിയിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ശ്യാംപ്രസാദ്. സംഘ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, നാടിനാകെ ശ്യാംപ്രസാദിന്റെ ബലിദാനം തീരാനഷ്ടമാണ്. മതവെറിയുടെ വേരുകള്‍ അറുത്തു മാറ്റപ്പെടേണ്ടത് സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്. കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടത്തില്‍ നടന്നിരുന്ന സംഭവങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇക്കാര്യം കേരളത്തിലെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി സംഘം നിരവധി പരിശ്രമങ്ങള്‍ നടത്തി.
തസ്മാദ് ജാഗ്രത ജാഗ്രത എന്ന സന്ദേശയമുയര്‍ത്തി കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് പഥസഞ്ചലനം നടത്തി ഈ വിഷയത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പുനല്‍കി. ഭീകരതയിലും കൊലപാതകത്തിലും കേരളം ഒന്നാമതായി മാറി. വ്യവസായരംഗവും ഉന്നത വിദ്യാഭ്യാസ ംഗവും തകര്‍ന്ന് തരിപ്പണമായി. കേരളത്തിലെ ഭീകരപ്രവര്‍ത്തനത്തിന്റെ ആരംഭ കാലഘട്ടത്തില്‍ ഇവിടുത്തെ ഭരണകൂടങ്ങളുടെ ഉദാസീന സമീപനം അവര്‍ക്ക് വളര്‍ന്നുവരാനുള്ള വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റി.
കേരളത്തിലെ മുസ്ലീങ്ങളുടെ മനസ്സിലെ കേരളത്തനിമയെ ഭീകര ജിഹാദി പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ വഹാബി മുസ്ലീം ആചാരങ്ങളാക്കി മാറ്റി. അന്നുമുതല്‍ വേറിടല്‍ വാദവും തുടങ്ങി. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങളില്‍ ആരും ഇടപെട്ടില്ല. ശ്യാംപ്രസാദിന്റെ കൊല നടന്ന് അരമണിക്കൂറിനകം പ്രതികള്‍ പിടിക്കപ്പെടുക, അതിനുശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ കൊലനടത്തിയത് തങ്ങളാണെന്ന് ഉറക്കെപ്പറഞ്ഞ് ഉന്മാദാവസ്ഥയില് നില്ക്കുന്ന പ്രതികളുടെ മനോഭാവം ഭാവി കേരളത്തിനുള്ള സൂചനയാണ്.
കേരളം ഭരിക്കുന്ന രഷ്ട്രീയ പാര്‍ട്ടികളുടെ, വിശേഷിച്ച് സിപിഎമ്മിന്റെ സമീപനം അമ്പരപ്പിക്കുന്നതാണ്. ശ്യാംപ്രസാദിന്റെ വീട് നില്ക്കുന്ന മണ്ഡലത്തിലെ ജനപ്രതിനിധിക്ക് ശ്യാമിന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും തോന്നിയില്ല. മാത്രമല്ല, അത്യന്തം ആഹ്ലാദത്തിലാണ് അവരെന്നാണ് മനസ്സിലാക്കുന്നത്.
ജിഹാദി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ ഭാരതവിരുദ്ധ സമീപനം ഇപ്പോഴും തുടരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ദേശീയതയിലും ജനാധിപത്യത്തിലും തരിമ്പും വിശ്വാസമില്ലാത്തവരാണ് ഇരുവരും. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്കെല്ലാം എതിരാണ് ഇവരുടെ പ്രവര്‍ത്തനം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം (ഏകാധിപത്യം) ജനാധിപത്യ സംവിധാനത്തിന് തികച്ചും കടകവിരുദ്ധമാണ്. എല്ലാവരും തുല്യരാണ് ചിലര്‍ കൂടുതല്‍ തുല്യരാണ് എന്നാണ് ഇവരുടെ ന്യായം.
നിത്യനൂതനമായ സനാതന തത്വമാണ് രാഷ്ട്രമെന്ന സന്ദേശം ഉള്‍ക്കൊള്ളാത്ത ഇവരുടെ സമീപനം ഭാരതത്തെ മുഴുവന്‍ ഭിന്നിപ്പിക്കുന്നതാണ്. യതൊരു പ്രത്യയശാസ്ത്രവുമില്ലാത്ത കോണ്‍ഗ്രസ് ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥിതിയും സംജാതമായിരിക്കുന്നു. ജിഹാദി-കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ജാതിരാഷിട്രീയം കളിക്കുന്നത് ഗുജറാത്തില്‍ നാം കണ്ടു.
ഭാരതമേ നീ മുടിഞ്ഞുപോക എന്ന മുദ്രാവാക്യമാണ് ഇവര്‍ മുഴക്കുന്നത്. ലൗജിഹാദ്, ലാന്റ് ജിഹാദുമെല്ലാം ഇതിന്റെ ഭാഗമാണ്. പുതിയ കാലഘട്ടം സൈബര്‍ ജിഹാദും ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു.
ആസന്നമായ ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഹിന്ദുത്വത്തിലൂന്നി ഹൈന്ദവ ഏകീകരണ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. ഭീകര പ്രവര്‍ത്തനം നടത്തുന്നവരുടെ പ്രവര്‍ത്തനം നാടിനെതിരായ പ്രവര്‍ത്തനമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ശ്യാമിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണം. ഭരണാധികാരികള്‍ ഭീകരരുടെ വോട്ടിനുവേണ്ടി കുടിക്കുന്ന വെള്ളത്തില്‍ വിഷകം കലര്‍ത്തുന്ന സമീപനം ഉപേക്ഷിക്കണമെന്നും ബുദ്ധിജീവകളെന്ന് അവകാശപ്പെടുന്നവരും സാഹിത്യകാരന്മാരും വളര്‍ന്നുവരുന്ന തലമുറയെ വഴിതെറ്റിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറി സത്യം പറയാന്‍ തയ്യാറാകണമന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് പ്രചാരക് ഗിരീഷ്, വിഭാഗ് കാര്യകാരി അംഗങ്ങളായ ഒ.രാഗേഷ്, കെ.ബി.പ്രജില്‍, എ.പി.പുരുഷോത്തമന്, പി.പ്രജിത്ത്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, സഹകാര്യവാഹ് ശ്രീജേഷ്, കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് അശോകന് മാസ്റ്റര്‍, ഖണ്ഡ് ബൗധദ്ധിക് പ്രമുഖ് സി.എം.സജേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: