ചാലക്കുടി: സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിയടക്കം 14 പേര്‍ക്കെതിരെ ജല ചൂഷണത്തിനും പുഴ മലിനമാക്കുന്നതിനും കേസ്.
ചാലക്കുടി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കൊരട്ടി പോലീസാണ് കേസെടുത്തത്. ഇതില്‍ അഞ്ച് പേര് ജപ്പാന്‍കാരാണ്.
കാതിക്കുടം നിറ്റ ജലാറ്റിന്‍ കമ്പനി ഉത്പാദനത്തിനു ശേഷം വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി വിടുന്നെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജെയ്സന് പാനിക്കുളങ്ങര, അനില്‍ കാതിക്കുടം എന്നിവരാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ഡയറക്ടര്‍ കൂടിയാണ് പോള്‍ ആന്റണി. മുന്‍ ജില്ലാ കളക്ടര്‍ ബീന മാധവ്, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സജീവ് കെ. മേനോന്, ഡയറക്ടര്‍മാരായ കുമാര പണിക്കര്‍, കരുണാകരന് നായര്‍, കടുതാന്തുരുത്ത് ചെറിയാന് വര് ഗീസ്, രാധ ഉണ്ണി, സഹ്രസനാമന് പരമേശ്വരന്, ജപ്പാന്‍കാരായ നൗചോഷി ഉമേനോ, റെമണ്ട് മേഴ്സ്, ഷിത്യ തക്കഹാഷി ,ബായ്ച്ചി ഒഗോത, നിര്മ്മിച്ചി സോഗ എന്നിവര്‍ക്കെതിരെയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: