ആലപ്പുഴ: പുഞ്ചക്കൃഷി വിളവെടുപ്പ് ഒരു മാസത്തിനകം തുടങ്ങും, കൊയ്ത്തു യന്ത്രങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ നടപടിയില്ല. ഇത്തവണയും സ്വകാര്യ കൊയ്ത്തു യന്ത്രത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കൊയ്ത്ത് സുഗമമായി നടത്താന്‍ 350 കൊയ്ത്തു യന്ത്രങ്ങളെങ്കിലും വേണം.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 154ഉം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ 19ഉം യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവ എവിടെയാണെന്നു കൃഷിവകുപ്പ് അധികൃതര്‍ക്കു പോലും അറിയില്ല. സര്‍ക്കാര്‍ കൊയ്ത്തു യന്ത്രങ്ങള്‍ കട്ടപ്പുറത്താണ്. സ്വകാര്യ യന്ത്ര ഉടമകള്‍ കൊയ്ത്തുകൂലി അമിതമായി വാങ്ങികര്ഷകരെ ചൂഷണം ചെയ്തപ്പോള്‍ സര്‍ക്കാര്‍ യന്ത്രം എത്തിച്ചാണ് അതിനു ഒരുപരിധിവരെ തടയിട്ടത്.
ദീര്‍ഘവീക്ഷണമില്ലായ്മയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായി. കുട്ടനാട് പാക്കേജിലും ജില്ലാ പഞ്ചായത്ത് ഫണ്ടിലും ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നേരിട്ടു വാങ്ങിക്കൂട്ടിയ യന്ത്രങ്ങളാണു തുരുമ്പെടുത്തു നശിച്ചത്. ഓരോ യന്ത്രത്തിനും 25 ലക്ഷത്തിനു മുകളില്‍ വിലവരും.
ഒന്നര വര്‍ഷം മുന്‍പു യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ജില്ലാ കളക്ടറുടെയും അതതു കൃഷിഭവനുകളുടെയും നിയന്ത്രണത്തില്‍ പാടശേഖരങ്ങള്‍ക്കു നല്കാന് നടപടി എടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പുഞ്ചക്കൃഷി വിളവെടുപ്പ് ഫെബ്രുവരി അവസാനവാരത്തോടെ ആരംഭിക്കണം. എന്നാല്‍ കാലാവസ്ഥാമാറ്റം മൂലവും രണ്ടാംകൃഷി വിളവെടുപ്പു താമസിച്ചതിനാലും പുഞ്ചക്കൃഷി വളരെ വൈകിയാണു പല സ്ഥലത്തും ആരംഭിച്ചത്.
കൊയ്ത്ത്, ചുമടെടുപ്പ്, വാരുകൂലി, വള്ളക്കൂലി, ലോറിക്കൂലി, സംഭരണപ്രശ്നം എന്നിവയ്ക്ക് ഒന്നിനും ഏകീകരണം ഇല്ല. ഇതിനെല്ലാം കൊയ്ത്തിന് ഒരുമാസം മുമ്പെങ്കിലും തീരുമാനമാകേണ്ടതാണ്. എന്നാല്‍ കൂലിയും ജോലിയും നിശ്ചയിക്കേണ്ട ഐആര്‍സിയും നോക്കുകുത്തിയായി മാറി.
സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും നിസ്സഹകരണം മൂലം ഓരോ വര്‍ഷവും കൃഷി ചെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. ഇത്തവണ പുഞ്ചകൃഷിയില്‍ മാത്രം അയ്യായിരം ഹെക്ടറിന്റെ കുറവാണുണ്ടായത്. ഇത് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ പോലും സാരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: