കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കും പാര്‍ട്ടി നേതാവും എംഎല്‍എയുമായ ഇ.പി.ജയരാജന്റെ മകനുമെതിരെ വിദേശത്ത് കേസ് നിലവിലുണ്ടെന്ന വാര്‍ത്ത സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. കോടിയേരിയുടെ രണ്ടാമത്തെ മകന് ബിനീഷിനെതിരെയും വിദേശത്ത് കേസുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേതാക്കളുടെ മക്കള്‍ കൂട്ടത്തോടെ വിദേശത്ത് കേസുകളില്‍ അകപ്പെട്ടത് എങ്ങനെ വിശദീകരിക്കുമെന്നറിയാതെ നേതൃത്വം ഉഴലുകയാണ്.
ബിനോയ്യുടെ 13 കോടി ക്രമക്കേടുമായി ബന്ധപ്പെട്ട് കോടിയേരിയോട് സിപിഎം കേന്ദ്ര നേതൃത്വം വിശദീകരണം തേടിയേക്കും. കോടിയേരിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ശക്തമായ സാഹചര്യത്തിലാണിത്. ശാസനയടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാന സമ്മേളനവേദിയില്‍ ഇക്കാര്യം ഉന്നയിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കേസില്‍ കോടിയേരി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും മകനെ സഹായിക്കാന്‍ രഹസ്യ നീക്കങ്ങള്‍ നടത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ബിനീഷ് കോടിയേരിക്കും ഇ.പി.ജയരാജന്റെ മകന് ജിതിന്‍രാജ് എന്ന രാജുവിനെതിരേയും സാമ്പത്തിക ഇടപാടിന്റെ പേരില്‍ കേസ് നിലവിലുണ്ടെന്നും ജയില്‍ ശിക്ഷയുള്‍പ്പെടെ നിലനില്ക്കുന്നുണ്ടെന്നുമുളള വിവരം പുറത്തുവന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: