ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ജാദവിനെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്. ജാദവിന് വധശിക്ഷ വിധിച്ചതിനെതിരെ അന്താരാഷ്ട്രകോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. അന്താരാഷ്ട്ര കോടതി വധശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഇറാനില്‍ നിന്നും ജാദവിനെ പിടികൂടി പാക്കിസ്ഥാനിലെത്തിച്ച് ചാരപ്രവര്‍ത്തനം ആരോപിക്കുകയായിരുന്നു.ബലൂചിസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന കഥ ചമയ്ക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. ഇപ്പോള്‍ ചാരപ്രവര്ത്തനംമാത്രമാണ് ജാദവിനെതിരെ പാക്കിസ്ഥാന് ഉന്നയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര കോടതിയില്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഭീകരവാദം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവകൂടി ജാദവിനെതിരെ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ജാദവിനെ കാണാനായി പാക്കിസ്ഥാനിലെത്തിയ അമ്മയെയും ഭാര്യയെയും അവഹേളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: