ഉന്നാവ് : ഒരേ സിറഞ്ച് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 21 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്്.പി. ചൗധരിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി നടത്തിയ അന്വേഷണത്തില്‍ ഒരു സിറഞ്ച് തന്നെ ഉപയോഗിച്ച് കുത്തിവെപ്പ് എടുത്തതാണ് വൈറസ് പകരാന്‍ കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു.
പ്രേംഗഞ്ച്, ചക്മിര്പൂര് എന്നിവിടങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ ഒരേ സിറഞ്ച് തന്നെ ആവര്‍ത്തിച്ച് ഉപയോഗിച്ചെന്നും എച്ച്ഐവി പടരാന്‍ കാരണമായെന്നുമാണ് കണ്ടെത്തിയത്. ക്ലിനിക്ക് നടത്തിയ വ്യാജ ഡോക്ടര്‍ രാജേന്ദ്ര കുമാറിനെതിരെ പോലീസ് കേസെടുത്തു.
എച്ച്ഐവി ബാധിച്ചവരെ കാന്‍പൂരില്‍ പ്രതിരോധ ചികിത്സയ്ക്ക് വിധേയരാക്കി. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: