പനാജി: ഗോവയിലെ ഇരുമ്പയിര്ഖനികളുടെ പ്രവര്‍ത്തനം സുപ്രീംകോടതി നിരോധിച്ചു. സംസ്ഥാനത്ത് മാര്‍ച്ച്15 മുതല്‍ ഖനനം പാടില്ലെന്ന്സുപ്രീംകോടതി ഉത്തരവിട്ടു. ഗോവയിലെ 89 ഇരുമ്പയിര്ഖനികള്ക്ക്ലേലത്തിനുള്ള അനുമതി തേടികൊണ്ടുള്ള അപേക്ഷക്കെതിരെ ഗോവ ഫൗണ്ടേഷന് നല്കിയ പൊതു താല്പര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി.
പുതിയ ഖനന നിയമം പ്രാബല്യത്തില്‍ വരുന്നതിന്തൊട്ടുമുമ്പ്, 2015ലാണ്സര്ക്കാര് ഖനികളുടെ ലൈസന്സ്പുതുക്കി നല്‍കിയത്. ഇരുമ്പയിര്ഖനികളുടെ പ്രവര്‍ത്താനനുമതി നീട്ടി നല്കണമെന്നത്ഗോവ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. നിയമപ്രകാരം ഖനികളുടെ പാട്ടകരാര്‍ 2020 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ 2020 വരെ ഖനനം പാടില്ലെന്നും ലൈസന്സ്നീട്ടിയതില് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഖനി പാട്ടം നല്കിയവരില് നിന്നും പിഴ ഈടാക്കണമെന്നും ജസ്റ്റിസ്മദന് ബി ലോകുര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: