ഫ്ളോറിഡ: ലോകത്തിലെ ഏറ്റവും വലിയ, ശക്തിയേറിയ റോക്കറ്റ,് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ ഫ്ളോറിഡയിലെ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സ് സിഇഒയും വന്‍ വ്യവസായിയുമായ എലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയാണ് ഫാല്‍ക്കണ്‍ ഫെവി. ഈ വിക്ഷേപണത്തോടെ ഏറ്റവും വലിയ വിക്ഷേപണ വാഹനം എന്ന ബഹുമതിയും ഫാല്‍ക്കണ്‍ ഹെവി സ്വന്തമാക്കി. 27 എന്‍ജിനുകള്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അറുപത്തിനാലു ടണ്‍ ഭാരമുള്ള പ്ലെലോഡുകളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഫാല്‍ക്കണ്‍ ഹെവിക്കു കഴിയും.
18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞത്. 2002 ല്‍ സ്ഥാപിച്ച സ്പേസ് എക്സ് എന്ന കമ്പനിയുടെ വലിയ ദൗത്യമാണ് ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം. ഘടകങ്ങളായ മൂന്നു റോക്കറ്റുകളും ഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതും വലിയ വിജയമായി കണക്കാക്കുന്നു. ഈ റോക്കറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് വികസിപ്പിച്ചത്.
കമ്പനിയുടെ സിഇഒ എലോണ്‍ മസ്കിന്റെ ടെസ്ല കാര്‍ പ്ലെലോഡായി ഫാല്‍ക്കണ്‍ ഹെവിക്കൊപ്പം വിക്ഷേപിച്ചു. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ബഹിരാകാശയാത്രികന്റെ വേഷം അണയിച്ച് മോഡലിനെ വച്ചിച്ചിരുന്നു. ഡേവിഡ് ബോവിയുടെ സംഗീതം ബഹിരാകാശത്തു കേള്‍പ്പിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. സൂര്യനു പുറത്തുള്ള ഭ്രമണപഥത്തില്‍ വെച്ച് ടെസ്ല കാറിനെ ഫാല്‍ക്കണില്‍ നിന്ന് മോചിപ്പിച്ചു. ചൊവ്വ ഗ്രഹത്തിനടുത്തു വരെ കറങ്ങിയതിനു ശേഷം റോക്കറ്റുകള്ക്കൊപ്പം കാറിനേയും ഭൂമിയില്‍ തിരിച്ചെത്തിച്ചു.
മൂന്നാമത്തെ റോക്കറ്റ് ഉദ്ദേശിച്ച സ്ഥലത്ത് ഇറക്കാന്‍ കഴിയാതിരുന്നത് ചെറിയ തിരിച്ചടിയാണെന്ന് സ്പേസ് എക്സിന്റെ വക്താവ് പറഞ്ഞു. സൈനിക ആവശ്യത്തിനുള്ള വലിയ ഉപഗ്രഹങ്ങളേയും വലിയ ടെലിസ്കോപ്പുകളേയും ബഹിരാകാശത്തെത്തിക്കാന്‍ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകള്‍ക്ക് കഴിയുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: