വാഷിങ്ടണ്‍: ജയ്ഷ്- ഇ- മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ പ്രതിരോധിക്കുന്ന ചൈനയുടെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യ. യു.എന്‍ രക്ഷാ സമിതിയില്‍ സ്ഥിരം അംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരം ഉപയോഗിച്ചാണ് ചൈന ഇന്ത്യയുടെ നീക്കത്തെ തടയുത്.
ഇത് ശരിയായ പ്രവണതയല്ല. ഇതിനു പിന്നില്‍ പ്രത്യേക രാഷ്ട്രീയ താല്പര്യമുണ്ടെന്ന് മനസിലാക്കുന്നതായും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ യുഎന്നിലെ തുറന്ന സംവാദത്തില്‍ വ്യക്തമാക്കി. ഇതിനു മുമ്പും ചൈന സാങ്കേതിക തടസവാദങ്ങള്‍ ഉന്നയിച്ച് ഇന്ത്യയുടെ നീക്കത്തിന് തടയിട്ടിരുന്നെന്നും സയീദ് പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ചൈന ഇന്ത്യയുടെ നീക്കത്തെ എതിര്‍ക്കുന്നത്. രക്ഷാ സമിതിയിലെ പതിനഞ്ച് അംഗങ്ങളില്‍ ചൈന മാത്രമാണ് അന്ന് എതിര്‍പ്പ് ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: