ഉന്നാവ് : ഒരു സിറഞ്ച് തന്നെ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നവില്‍ എച്ച്ഐവി ബാധയേറ്റവരുടെ എണ്ണം 46 ആയി. ബങ്കാര്മാവുവില് തുച്ഛമായ നിരക്കില്‍ പ്രവര്‍ത്തിച്ച ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തിയവരാണ് ഇവരെല്ലാം. ക്ലിനിക്കില്‍ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടര്‍ രാജേന്ദ്ര കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് എച്ച്ഐവി ബാധയേറ്റതായി കണ്ടെത്തിയിരുന്നു. നവംബറില്‍ 13 പേര്‍ക്കു കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഉത്തരവിടുകയായിരുന്നു.
പ്രേംഗഞ്ച്, ചക്മിര്പൂര് എന്നിവിടങ്ങളിലായി 566 പേരെ പരിശോധിച്ചതില്‍ 21 പേര്‍ക്ക് എച്ച്ഐവി ബാധയേറ്റതായാണ് ആദ്യം കണ്ടെത്തിയത്. അതിനുശേഷം നടത്തിയ പരിശോധനയിലാണ് 25 പേരിലേക്കുകൂടി ഇത് വ്യാപിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്.
ഇവരെയെല്ലാം കാന്‍പൂരിലെ ആശുപത്രിയില്‍ രോഗബാധ വ്യാപിക്കാതിരുന്നതിനുള്ള ചികിത്സയ്ക്ക് വിധേയരാക്കിയെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. പി ചൗധരി അറിയിച്ചു.
സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ചുമതലയുള്ള സിഎംഒ രാജേന്ദ്രപ്രസാദിനെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: