കണ്ണൂര്‍: 10 മുതല്‍ 12 വരെ കണ്ണൂരില്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസ്സിന്റെ പേരില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്ത്. ജില്ലയിലെ ഭൂരിഭാഗം സഹകരണ സംഘങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് രണ്ട് കോടി രൂപയോളം സമാഹരിച്ച് മൂന്ന് ദിവസം സഹകരണ കോണ്‍ഗ്രസ്സ് നടത്തുന്നത്. രണ്ടായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഓരോ സംഘങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇത്തരം നിര്‍ബന്ധ പിരിവെന്നാണ് സഹകരണ സംഘം ജീവനക്കാര്‍ പരയുന്നത്. ഓരോ സഹകരണ സംഘങ്ങള്‍ക്കും നിശ്ചിത ടാര്‍ജറ്റ് നല്‍കിയിട്ടുണ്ടെന്നും അത് നിര്‍ബനധമായും നല്‍കണമെന്നുമാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിര്‍ദ്ദേശിച്ച തുടകയില്‍ നിന്ന് കുറച്ച് നല്കുന്നവരില് നിന്ന് തുക വാങ്ങാതെ തിരിച്ചയച്ചതിനാല്‍ ഈ സംഘങ്ങള്‍ പിന്നീട് ആവശ്യപ്പെട്ട തുക നല്‍കുകയും ചെയ്തു.
ഓരോ സംഘത്തില്‍ നിന്നും സഹകരണ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ നിന്ന് ആയിരത്തിയഞ്ഞൂറ് രൂപ ഈടാക്കുന്നതിന് പുറമേയാണ് ഭീമമായ തുക നിര്‍ബന്ധമായി വാങ്ങുന്നത്. മറ്റ് ജില്ലകളില്‍ നിന്ന് വരുന്നപ്രതിനിധികള്ക്ക് താമസിക്കുന്നതിനും റൂം വാടകയിനത്തിലും പ്രത്യേകം തുക ഈടാക്കുന്നുണ്ട്. 500 രൂപ മുതല്‍ 5000 രൂപവരെ വാടകയുള്ള റൂമുകളാണ് അംഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ഓരോ പ്രതിനിധിയുടെയും ഇഷ്ടത്തിനനുസരിച്ച് റൂമുകള്‍ തെരഞ്ഞെടുക്കാമെങ്കിലും അതത് സംഘങ്ങളിലെ പ്രതിനിധികള്‍ തന്നെ റൂം വാടക നല്‍കണം. സഹകരണ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി രൂപയോളം സമാഹരിച്ചിട്ടും വന്‍ തുകയായി രജിസ്ട്രേഷന് ഫീസും റൂം വാടകയും വാങ്ങുന്നതിനെതിരെ സഹകരണ സംഘങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: