മാന്നാര്‍: സ്വകാര്യ ബസിന്റെ മത്സയോട്ടത്തിനിടെ വീണ്ടും അപകടം. യാത്രക്കാരെ ഇറക്കുവാനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിലേക്ക് മറ്റൊരു ബസിടിച്ച് പതിമൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്.ഇന്നലെ വൈകിട്ട് ആറുമണിയോടെ തിരുവല്ല – കായംങ്കുളം സംസ്ഥാന പാതയില്‍ മാന്നാറിനു സമീപം ചെന്നിത്തല ഒരിപ്രം നാലാംമൈല്‍ കവലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇതില്‍ നാലു പേരുടെ തലക്കും, രണ്ടു പേരുടെ കൈകള്‍ക്ക് ഒടിവും പൊട്ടലും സംഭവിച്ചു; പരിക്കേറ്റവരെയെല്ലാം പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിത്തല ചിറമേല്‍ കൊപ്പാറ വീട്ടില്‍ സജിന (38), മാന്നാര്‍ വലിയകുളങ്ങര മാവിലേത്ത് വീട്ടില്‍ വിജി (25), ചെന്നിത്തല ഒരിപ്രം ഗോകുല്‍ നി വാ സില് ഡോ.അപര്‍ണ്ണ ജി.നായര്‍ (25), ബുധനൂര്‍ ഉളുന്തി ലക്ഷ്മി വിലാസത്തില്‍ വിനീത് (38), ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര നിര്‍മ്മല ഭവനില്‍ വിനിത (19), പള്ളിപ്പാട് മുട്ടം വാണിയപുരയില്‍ വീട്ടില്‍ സോഫിയ (22), മാവേലിക്കര കൊറ്റാര്‍ കാവ് രാമാലയത്തില്‍ അനന്തരാമന്(20), നൂറനാട് പാലമേല്‍ പടനിലം കുറ്റി വിളയില്‍ വീട്ടില്‍ ഷീജ (42), ചെട്ടികുളങ്ങര തട്ടാരമ്പലം പേള അനുഗ്രഹയില്‍ വീട്ടില്‍ ആതിരാ.വി .ശങ്കര്‍ ( 24), കെ.ഇ.മോട്ടോ ഴ്സ് ബസിലെ കണ്ടക്ടര്‍ കട്ടപ്പന ദേവികുളം അയ്യപ്പന്‍കോവില്‍, പാറയില്‍ വീട്ടില്‍ മനോജ് (39), ചെന്നിത്തല ഒരിപ്രം കുരിശുംമൂട്ടില്‍ വീട്ടില്‍ അന്നമ്മ ജോര്‍ജ് (53), ചെന്നിത്തല ഒരിപ്രം റിന് റാ, ഡാലിയില്‍ വീട്ടില്അനീറ്റാ ജോസഫ് (37), നൂറനാട് പടനിലംകുറ്റി വിളയില്‍ വീട്ടില്‍ കാര്ത്തികേയന് (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസ് ജീപ്പിലും, സ്വകാര്യ വാഹനത്തിലുമായിട്ടാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: