വനവൈദ്യരത്നം ലക്ഷ്മിക്കുട്ടിയമ്മക്ക് പദ്മശ്രീ ബഹുമതി നല്കി മോദി സര്‍ക്കാര്‍ ആദരിച്ചത് നമ്മുടെ സാംസ്കാരിക മന്ത്രിയടക്കം കുറച്ചാളുകള്‍ക്ക് ദഹിച്ചിട്ടില്ല.
എന്താണ് ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയുടെ യോഗ്യത എന്നറിയണമെങ്കില്‍ ചൈനയുടെ ചരിത്രം പഠിച്ചാല്‍ പോരാ. ആര്‍ഷഭാരതത്തിന്റെ, വിശിഷ്യ സനാതനസംസ്കൃതിയുടെ ചരിത്രം പഠിക്കണം.
ഏത് വൈദ്യശാസ്ത്രത്തിന്റേയും ഭ്രൂണത്തെ നമുക്ക് വനവൈദ്യത്തില് ദര്‍ശിക്കാം. ലക്ഷ്മിക്കുട്ടിയമ്മയുടെ ഭാഷയില്‍ അതിനെ ഇങ്ങനെ സംഗ്രഹിക്കാം:
‘വിദ്യയിതു വിളങ്ങണേല്
വേണം ശ്രദ്ധ ശുദ്ധിയും
വിരാട്ഗുരുവിങ്കല് ഭക്തി
പിന്നെ ധര്‍മ ചിന്തയും
ഇത്യാദിഗുണമില്ലാത്തോര്ക്ക്
ഇതധര്മമായി ഭവിച്ചിടാം
ഭാവിയില്‍ കാലദോഷംകൊണ്ട്,
വംശം കുറ്റിയറ്റുപോം
വനവാസി വൈദ്യത്തിന്റെ മാത്രമല്ല, ഇന്നത്തെ(ചൈനയിലടക്കം നിലനില്‍ക്കുന്ന) ഏത് വൈദ്യശാസ്ത്രത്തിന്റെയും മൂലമന്ത്രമാണിതെന്നു കാണാന്‍ പ്രയാസമില്ല. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന ശാസ്ത്രത്തെപ്പറ്റി ഇത്രയും ആധികാരികമായി കോറിയിടണമെങ്കില്‍ ആ ശാസ്ത്രത്തിന്റെ മനസ്സും മര്‍മ്മവും അറിഞ്ഞിരിക്കണം.
കൈരേഖാ ശാസ്ത്രം, സാമുദ്രികാലക്ഷണശാസ്ത്രം, കാമശാസ്ത്രം എന്നുവേണ്ട എല്ലാ ശാസ്ത്രങ്ങളും ഭാരതീയമാണ്. ഋഷീശ്വരന്മാരുടെ മാനവരാശിക്കുള്ള സംഭാവനകളാണ്. വൈദ്യശാസ്ത്രത്തെപ്പറ്റി ലക്ഷ്മിക്കുട്ടിയമ്മയുടെ കാഴ്ചപ്പാടുപോലെ കുറ്റമറ്റൊരു കാഴ്ചപ്പാട് ഹസ്തരേഖാ ശാസ്ത്രത്തെപ്പറ്റി സാംസ്കാരികമന്ത്രി ബാലനുണ്ടെങ്കില്, അതദ്ദേഹം പൊതുജന നന്മയ്ക്കായി വിനോയോഗിക്കുന്നുണ്ടെങ്കില് അദ്ദേഹത്തിനും കൊടുക്കണം ഒരു പദ്മശ്രീ!
ക്യാപ്ടന് കെ. വേലായുധന്
കണ്ണഞ്ചേരി, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: