വൈക്കം: സൈക്കിള്‍ ടയറിനിടയില്‍ കുരുങ്ങി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി.
തോട്ടകം സിനി ഭവനില്‍ ജയനാഥന്റെ മകള്‍ അനുശ്രീ(നാലര വയസ്സ്)യ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. സൈക്കിള്‍ ടയറിനിടയില്‍ കാല് കുടുങ്ങി ചോര വാര്‍ന്ന നിലയില്‍ കഴിഞ്ഞ ദിവസം രാവിലെ 9.30നാണ് അനുശ്രീയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണിച്ചപ്പോള്‍ അസ്ഥിക്കു പൊട്ടല്‍ ഉണ്ടോ എന്ന സംശയത്തിന്റെ പേരില്‍ എക്സറെ എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അസ്ഥിരോഗ വിദഗ്ധനെ കാണുന്നതിനും ഒ.പി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഉച്ചവരെ കാത്തിരുന്നിട്ടും അസ്ഥിരോഗ വിഭാഗത്തില്‍ നിന്ന് ചികിത്സ കിട്ടിയില്ലെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് കുട്ടിയുടെ മാതാവ് സിനി ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, നഗരസഭ ചെയര്‍പേഴ്സണ്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: