ന്യൂദൽഹി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസും ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സുപ്രീം കോടതി. രാജ്യത്തെ വ്യാജ ഡ്രൈവിങ് ലൈസൻസുടമകളെ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് സുപ്രീം കോടതി അറിയിച്ചു. ‘സാർത്ഥി 4’ എന്നാണ് ഈ സുപ്രധാന പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.
റോഡ് സംരക്ഷണത്തെക്കുറിച്ച് സുപ്രീം കോടതി മുൻ ജഡ്ജ് കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നിയമിതമായ പ്രത്യേക സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദൻ ബി ലോകൂർ, ദീപക് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചിനു മുൻപാകെയാണ് സമിതി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം നവംബർ 28ന് സമ്മേളിച്ച റോഡ് സംരക്ഷണ കമ്മിറ്റി ഇക്കാര്യം നിരവധി കാര്യങ്ങൾ കോടതി മുൻപാകെ അറിയിച്ചിരുന്നു. ഇതിൽ ഏറെ പ്രാധാന്യമുള്ളത് രാജ്യത്ത് അനധികൃതമായി വ്യാജ ലൈസൻസുകളുടെ എണ്ണം കൂടുന്നു എന്നതായിരുന്നു. തുടർന്നാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: