ന്യൂദല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്സിസ് ഇടപാട് കേസിലെ രഹസ്യ രേഖകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരത്തിന്റെ വീട്ടില്‍ നിന്നുമാണ് സിബിഐയുടെ രഹസ്യരേഖകള്‍ കിട്ടിയത്.
എന്‍ഫോഴ്സ്മെന്റാണ് ഈ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ജനുവരി 13നാണ് ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്. എയര്‍സെല്‍-മാക്സിസ് അഴിമതിയെ കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറിലായിരുന്നു സിബിഐ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഒപ്പുവയ്ക്കാത്ത കോപ്പിയാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന്കണ്ടെത്തിയത്. സിബിഐയ്ക്കുള്ളില്‍ നിന്നു തന്നെ ഈ റിപ്പോര്‍ട്ട് ചോര്ന്നുവെന്നാണ്ഇതില് നിന്ന്വ്യക്തമാകുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കാര്യം സിബിഐയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സിബിഐ പരിശോധിച്ചു വരികയാണ്. റിപ്പോര്ട്ട്ചിദംബരത്തിന്റെ വീട്ടില്‍ എങ്ങനെ എത്തി എന്നതിനെ സംബന്ധിച്ച്സിബിഐ അന്വേഷണം ആരംഭിച്ചു. അഴിമതിയില്‍ ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച്എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷണം നടത്തുന്നുണ്ട്.
വിദേശ മാധ്യമത്തിന് നിക്ഷേപം ലഭിക്കുന്നതിന് കാർത്തി ചിദംബരത്തിന്റെ സ്ഥാപനം വഴിയൊരുക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ദൽഹിയിലെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടന്നത്. എയര്‍സെല്‍ – മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ടും ആരോപണം നേരിട്ടിട്ടുള്ള കാര്‍ത്തി ചിദംബരത്തിന്റെ വീടുകളില്‍ നേരത്തെയും സിബിഐയും റെയ്ഡുകള്‍ നടത്തിയിരുന്നു.
വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനിയുടെ നൂറു ശതമാനം ഓഹകരികള്‍ നേരിട്ടും അല്ലാതെയും വാങ്ങാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. 3,500 കോടിയുടെ എയര്‍സെല്ലിന്റെ ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ചുള്ള വിവരം സാമ്പത്തിക വകുപ്പിന്റെ ക്യാബിനറ്റ് കമ്മിറ്റിക്ക് (സിസിഇഎ) പോലും നല്‍കാതെയാണ് വിദേശ നിക്ഷേപ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: