ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആശുപത്രി ആക്രമിച്ച് ലഷ്കര്‍ ഇ തൊയ്ബ ഭീകരന് നവീദ് ജൂട്ടിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. ആശുപത്രിയുടെ പരിസരത്ത് നിന്നും അവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയില്‍ ആക്രമണം നടത്തിയാണ് ഭീകരര്‍ നവീദ് ജൂട്ടിനെ കഴിഞ്ഞദിവസം മോചിപ്പിച്ചത്. ഭീകരാക്രമണത്തില്‍ ആശുപത്രിയില്‍ കാവല്‍ നിന്നിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ മുഷ്താഖ് അഹമ്മദും കോണ്‍ സ്റ്റബിള് ബാബര്‍ അഹമ്മദുമാണു മരിച്ചത്. മറ്റൊരു പോലീസുകാരന് പരിക്കേറ്റിരുന്നു.
ഭീകരപ്രവര്‍ത്തനത്തിന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനായ നവീദ് ജൂട്ട് എന്ന അബു ഹന്‍സാല പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനിലെ ബൊറിവെല്ല സ്വദേശിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തികടന്നെത്തിയ ഇയാള്‍ 2014 ഓഗസ്റ്റ് 26 ന് ആണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ പിടിയിലായത്. കഴിഞ്ഞദിവസം പതിവ് പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് ഭീകരര്‍ ആക്രമണം നടത്തി നവീദ് ജൂട്ടിനെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: