മാലെ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി പ്രസിഡന്റ് അബ്ദുള്ള യാമീന് മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു. ഇന്ത്യയെ ഒഴിവാക്കി പാക്കിസ്ഥാന്, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സഹായം അഭ്യര്‍ഥിക്കുന്നതിനായി പ്രതിനിധികളെ അയച്ചിരിക്കുന്നത്.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള മാലദ്വീപിന്റെ നീക്കത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം. പ്രധാനമന്ത്രി വിദേശ പര്യടനത്തിനുള്ള തായാറെടുപ്പിലായതും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സൗദി സന്ദര്‍ശനവുമാണ് ഇക്കാര്യത്തില്‍ ഇന്ത്യ പിന്തുണക്കാത്തതെന്നും വിവരമുണ്ട്.
മാലദ്വീപിലെ പ്രശ്നങ്ങളില്‍ ഇന്ത്യ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാലദ്വീപില്‍ അബ്ദുള്ള യാമീന് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അബ്ദുള്ള സയീദിനെയും മറ്റൊരു ജഡ്ജി അലി ഹമീദിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മാലദ്വീപില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: