ന്യൂദല്‍ഹി: ഷോപ്പിയാന്‍ വെടിവയ്പ്പില്‍ സൈനികര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ നിന്ന് മകന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേജര്‍ ആദിത്യകുമാറിന്റെ പിതാവ് കേണല്‍ കരംവീര്‍ സിങ്ങ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
ജനുവരി 27ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മേജര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ക്കെതിരെ ജമ്മുകശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 10 ഗഡ്വാള് റൈഫിള്‍സിലെ മേജറാണ് ആദിത്യകുമാര്‍. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആദിത്യകുമാറിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ തെറ്റാണെന്ന് പിതാവ് ് പറയുന്നു.
സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്നു സാധാരണക്കാര്‍ മരിച്ചിരുന്നു. സൈനികവാഹനത്തില്‍ പോവുകയായിരുന്ന സൈനികര്‍ക്കു നേരെ 200പേര് വരുന്ന അക്രമി സംഘം കല്ലേറ് നടത്തി. പരിക്കേറ്റു വീണ ജവാന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് സൈന്യം സ്വരക്ഷാര്‍ത്ഥം വെടിവച്ചത്. പ്രകോപനം ഉണ്ടാക്കിയവര്‍ക്കു നേരെ നടപടിയെടുക്കാതെ സൈനികര്‍ക്കു നേരെയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവം നടന്ന് പിറ്റേദിവസം തന്നെ പോലീസ് മേജര്‍ ഉള്‍പ്പെെടയുള്ള സൈനികര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: