ടെഹ്റാന്: ഹിജാബ് നിര്‍ബന്ധമാക്കിയ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്ന ഇറാനില്‍ അഭിപ്രായ ഭിന്നത ശക്തമായി. ഹിജാബ് ധരിക്കണമെന്ന് അടുത്തിടെ നിയമം കര്‍ശനമാക്കിയിരുന്നു. ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമായി. പ്രതിഷേധിച്ച 29 സ്ത്രീകളെ ഇറാന് ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇറാനില്‍ ഹിജാബിനു പകരം സ്കാര്‍ഫ് ധരിക്കുന്നവരും ഉണ്ട്. 1990 മുതലാണ് സ്കാര്‍ഫിന്റെ ഉപയോഗം ഇറാനില്‍ വരുന്നത്. ഹിജാബ് ധരിക്കുന്നതിനു പകരം സ്കാര്‍ഫ് ധരിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവരും കുറവല്ല. സ്ത്രീയുടെ മുടിയിഴകള്‍ കാണുമ്പോള്‍ എല്ലാവരിലും പ്രകോപനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആര് എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെന്നും ദന്തഡോക്ടറായ സമര് പറയുന്നു. പുരുഷന്മാര് സ്ത്രീകളുെട മുടിയിഴകള്‍ കാണുമ്പോള്‍ തന്നെ അപമാനിക്കുന്നതാണ് തടയേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം പുരുഷന്മാരാണ് സ്കാര്‍ഫ് ധരിച്ചു മാത്രമേ സ്ത്രീകളെ കാണാന്‍ പാടുള്ളുവെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഞാന്‍ ഇറാനില്‍ ജീവിക്കുന്നിടത്തോളം സ്കാര്‍ഫ് ധരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകയായ ഹനീഫ് പറയുന്നു.
ഇറാനില്‍ മാത്രമാണ് മുസ്ലീങ്ങളും അല്ലാത്തവരും ഹിജാബ് ധരിക്കണമെന്ന വ്യവസ്ഥയുള്ളത്. മാത്രമല്ല മോഡേണ്‍ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. പുരുഷന്മാരും ഷോട്ട്സ് ഉള്‍പ്പെടെയുള്ളവ ധരിക്കരുതെന്ന് നിയമമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: