ന്യൂയോര്‍ക്ക്: ലോകത്തേറ്റവും ശക്തിയേറിയ ഫാല്‍ക്കണ്‍ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയച്ച സ്പോര്‍ട്ട്സ് കാര്‍ ടെസ്ല റോഡ്സ്റ്റര്‍ കുതിക്കുകയാണ് ലക്ഷ്യം തെറ്റി. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കുള്ള ക്ഷുദ്രഗ്രഹങ്ങളുടെ ഭ്രമണപഥം ലക്ഷ്യമിട്ട് സഞ്ചരിക്കുന്ന കാറിന് ദിശ തെറ്റി ബഹിരാകാശത്തിന്റെ ഉള്‍മേഖലകളിലേക്ക് പോകുകയാണെന്നാണ് സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സ് സിഇഒയും വ്യവസായിയുമായ എലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയാണ് ഫാല്‍ക്കണ്‍ ഹെവി. മസ്കിന്റെ ടെസ്ല കാറാണ് ഇതില്‍ വിക്ഷേപിച്ചത്.
നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കുറക്കേൂടി അകലെയുള്ള ഭ്രമണപഥത്തിലാണ് ആദ്യം കാറിനെ എത്തിച്ചത്. അവിടെ നിന്ന് കാര്‍ അതിവേഗം പറന്നുകൊണ്ടിരിക്കുന്നത്. ഡീപ് സ്പേസിലേക്കാണ് ലക്ഷ്യം തെറ്റിയുള്ള യാത്ര. റോക്കറ്റിന്റെ വേഗം ഒരുവേള അല്‍പ്പം കൂടിയതാണ് കാറിന്റെ നിര്‍ദ്ദിഷ്ട യാത്രാപഥം തെറ്റി ഉള്ളിലേക്ക് കുതിക്കാന്‍ കാരണം. കാര്‍ കാലിഫോര്‍ണിയക്കു മുകളില്‍ പറക്കുമ്പോഴാണ് ലക്ഷ്യം പിഴച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: