കൊല്ലം: പരമ്പരാഗത വ്യവസായങ്ങള്‍ക്കായി ബിജെപി പുനരുജ്ജീവന പാക്കേജ് തയ്യാറാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കശുവണ്ടി വ്യവസായത്തെ പിടിച്ചുനിര്‍ത്താനും നവീകരിക്കാനും കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കും. വികാസ് യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വാണിജ്യമന്ത്രി സുരേഷ് പ്രഭു, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവര്‍ ഒരുമിച്ചിരുന്ന് ഈ പദ്ധതിക്ക് രൂപം നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വന്തം നിലയ്ക്ക് ചെയ്യാനാവുന്നതെല്ലാം ബിജെപി ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശുവണ്ടി ഇറക്കുമതിയുടെ രണ്ടരശതമാനം തീരുവ കുറയ്ക്കാനായത് ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്. അവശേഷിക്കുന്ന തീരുവയും പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ബിജെപി സംസ്ഥാന ഘടകം മുന്നോട്ടുവെച്ചിട്ടുണ്ട്. ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതോടെ അതും നടപ്പാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യവസായ സംരക്ഷണത്തിന് ആവശ്യമായ ഒരു നിര്‍ദേശം പോലും കേന്ദ്രത്തിന് മുന്നിലെത്തിയിട്ടില്ല.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഫണ്ട് നഷ്ടപ്പെടുത്തുകയും വകമാറ്റി ചെലവഴിക്കുകയുമാണ്. കേന്ദ്രഫണ്ട് നേടുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. സോഷ്യല്‍ ആഡിറ്റില്ല. ഗവേണിങ് കൗണ്‍സിലില്ല. നാല് വര്‍ഷം മുമ്പ് അനുവദിച്ചതാണ് പമ്പാ ആക്ഷന്‍ പ്ലാനിന് 450 കോടി. അത് എന്ത് ചെയ്തെന്ന് ഒരു വിവരവുമില്ല. മറ്റെല്ലാ സംസ്ഥാനങ്ങളും പദ്ധതികളുടെ രണ്ടും മൂന്നും ഗഡു വാങ്ങിയപ്പോള്‍ കേരളം വാങ്ങിയത് എവിടെ എന്ന് പറയാന്‍ പോലുമാകാതെ നില്‍ക്കുകയാണ്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: