ചെറുകോല്‍പ്പുഴ: കുരീപ്പുഴ ശ്രീകുമാറിനെ പോലെയുള്ളവര്‍ പറയുന്ന വിവരക്കേടുകള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായ അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
അയ്യപ്പ സങ്കല്‍പ്പത്തെക്കുറിച്ച് അറിവില്ലാത്തതിനാലും ശാസ്ത്രബോധം ഇല്ലാത്തതിനാലുമാണ് തരംതാണ അഭിപ്രായ പ്രകടനം നടത്തുന്നത്.
ഹരി, ഹര ചൈതന്യങ്ങളുടെ സമന്വയമാണ് അയ്യപ്പ സങ്കല്‍പ്പം. അതു മനസിലാക്കാന്‍ കഴിവില്ലാത്തതിനാലാണ് ഇതിനെ സ്വവര്ഗ്ഗരതിയായി പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളെ ആര്‍ക്കും അവഹേളിക്കാമെന്ന അവസ്ഥ മാറണം. യൂറോപ്പില്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോഴും ആറാംതിരുമുറിവ് എന്ന നാടകം ഇറങ്ങിയപ്പോഴുമുണ്ടായ കലാപം ഓര്‍ക്കണം. അഭിമാനമുള്ള സമൂഹമായി, ആരെയും നിന്ദിക്കാതെയും നിന്ദിക്കപ്പെടാതെയും നമ്മള് മാറണമെന്നും സ്വാമി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവീണ്‍ ഇറവങ്കര, എന്‍. വേലായുധന് നായര്‍, ടി.എം. സുജിത്, എം. അയ്യപ്പന്‍കുട്ടി, കെ.കെ. ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: