കണ്ണൂര്‍: സര്‍ക്കാരിന്റെ നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ കടം വാങ്ങുകയും ആ കടത്തിന്റെ പലിശ പോലും കൊടുക്കാന്‍ തെണ്ടുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ശാപമാണെന്ന് മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന് പറഞ്ഞു.
കെപിഎസ്ടിഎ സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തിലെ എംടി നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ബജറ്റ് പ്രസംഗം പോലും സാഹിത്യ സമ്മേളനമാക്കിയ കഴിവ് കെട്ട ധനകാര്യ മന്ത്രിയാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ സമ്പുഷ്ടമാക്കേണ്ട ബജറ്റ് പ്രസംഗത്തിലുടനീളം കവിത ചൊല്ലി സമയം കളഞ്ഞ ധനമന്ത്രി കിഫ്ബി എന്ന് മാത്രമാണ് ചൊല്ലുന്നത്. കഴിവ് കെട്ട ഈ മന്ത്രിസഭയുടെ ഇത്തരം ഫണ്ടിന് പണം നല്കാന് ആരും മുന്നോട്ട് വരില്ല. ഈ സ്വപ്ന ഫണ്ട് മാത്രം കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ കേരളത്തിന്റെ വികസനം വെറും സ്വപ്നം മാത്രമായിരിക്കും. ബീവറേജിലേയും ഫിനാഷ്യന്ല് എന്റര്‍പ്രൈസസ് പോലുള്ള സര്‍ക്കാര്‍ കോര്‍പ്പറേഷനുകളിലെ ഫണ്ടുകള്‍ എടുത്താണ് ശമ്പളം പോലും നല്കാന് വക കാണുന്നത്.
ഈ രീതിയില്‍ ഭരണം നടത്തിയാല്‍ അടുത്ത സര്‍ക്കാര്‍ പിച്ച തെണ്ടേണ്ടി വരും. സാമ്പത്തിക ശാസ്ത്രത്തില്‍ വിദഗ്ധനെന്ന് നടിക്കുന്ന ഈ ധനകാര്യ മന്ത്രിക്ക് ആ പണി യോജിച്ചതല്ലെന്ന് പിണറായി തിരിച്ചറിഞ്ഞതിന്റെ തെളിവ് കൂടിയായിരുന്നു ഗീതാ ഗോപിനാഥിന്റെ നിയമനം പോലും വ്യക്തമാക്കിയത്. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഹരിഗോവിന്ദന് അധ്യക്ഷത മഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: