മീററ്റ്: യുപിയിലെ മീററ്റില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. എട്ട് വര്‍ഷത്തിലധികമായി തന്നെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
2009ല്‍ ബുലന്ത്ഷായില് വച്ച് തന്റെ കുടുംബം ഉള്‍പ്പെട്ട കുടുംബ വഴക്കുമായി ബന്ധപ്പെട്ടാണ് ഇന്‍സ്പെക്ടറെ ആദ്യം പരിചയപ്പെടുന്നത്. അന്ന് ഇയാള്‍ തന്റെ മുത്തശ്ശനുമായി സൗഹൃദത്തിലേര്പ്പെട്ടിരുന്നു. പിന്നീട് ഇയാളാണ് തന്നെ കോടതിയില്‍ കൊണ്ടു പോയിരുന്നതെന്നും പരാതികാരിയായ വനിതാ കോണ്‍സ്റ്റബിള്‍ പറയുന്നു.
2010 ജൂണില്‍ ബലമായി മദ്യം കുടിപ്പിച്ചാണ് ഇയാള്‍ ആദ്യം തന്നെ പീഡിപ്പിക്കുന്നത്. തോക്കിന് മുനയില്‍ നിര്‍ത്തി ദൃശ്യങ്ങളെടുത്തെന്നും അന്ന് മുതല്‍ എട്ട് വര്‍ഷത്തോളമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇന്റര്‍നെറ്റില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവര്‍ പിന്നീട് പറഞ്ഞു.
എട്ട് വര്‍ത്തോളമായി തുടരുന്ന പീഡനത്തിനൊടുവില്‍ മീററ്റിലെ മുതിര്‍ന്ന പോലീസ് സൂപ്രണ്ടിനെ(എസ്എസ്പി) സമീപിക്കുകയും പിന്നീട് മീററ്റിലെ തന്നെ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും തെളിവുകളില്ലാത്തതിനാല്‍ ഇതുവരെയായി ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മീററ്റ് എസ്എസ്പി മാന്‍ സിങ് ചൗഹാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: