ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ ഗോശാല തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. തടവുകാര്‍ക്ക് പശുക്കളെ മേയ്ച്ച് മാനസിക സമര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ജയിലുകളില്‍ പശുക്കളെ പരിപാലിക്കുന്നതിന് ആവശ്യത്തിലേറെ സ്ഥലവും ആളുകളുമുണ്ടെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
ഗോ സേവാ ആയോഗ് ആണ് ജയിലുകളില്‍ ഗോശാല തുടങ്ങാനുള്ള ആശയം മുന്നോട്ടുവച്ചത്. ഇതിനു ശേഷം 12 ജയിലുകള്‍ ഇപ്രകാരം ഗോശാലകള്‍ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജയിലുകളില്‍ പശുക്കളെ പാര്‍പ്പിക്കുന്നത് ആവശ്യത്തിന് ഷെഡ്ഡുകളും മതിലുകളും സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കും. ഇവയുടെ പരിപാലനത്തിന് ജില്ലാ കളക്ടറുടെ കീഴില്‍ ഒരു സമിതിയും രൂപീകരിക്കും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്നതായിരിക്കും ഈ സമിതി.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഗോ സംരക്ഷണത്തിന് വേണ്ടി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.അടുത്തകാലത്ത് ഏഴ് ജില്ലകളിലും 16 നഗരങ്ങളിലും 1000 പശുക്കളെ വീതം ഉള്‍ക്കൊള്ളാവുന്ന ഗോശാലക പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: