പനജി: രാജ്യത്ത് ആദ്യമായി ബൈക്ക് ആംബുലന്‍സുകള്‍ തുടങ്ങി, ഒന്നല്ല ഇരുപതെണ്ണം. അതും ഗോവയില്‍. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ബൈക്ക് ആംബുലന്‍സുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു.
രണ്ട് ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കം അത്യാവശ്യ ജീവന്‍രക്ഷാ ഉപകരണങ്ങളാണ് ബൈക്കുകളില്‍. ആംബുലന്‍സ് എത്താത്ത സ്ഥലങ്ങളിലും അടിന്തരമായി ശുശ്രൂഷ നല്‍കാനും ഇവ ഉപയോഗിക്കാം. വലിയ ആംബുലന്‍സുകള്‍ക്കു പകരമല്ല. അവയെ സഹായിക്കാനാണ് ബൈക്ക് ആംബുലന്‍സുകള്‍, പരീക്കര്‍ പറഞ്ഞു.
അപകടത്തില്‍ പെട്ടവര്‍ക്കും രോഗികള്‍ക്കും ഓക്സിജന്‍ നല്‍കാനും പ്രാഥമിക ചികില്‍സ നല്‍കാനും ഇവ ഉപയോഗിക്കാം. ഇവ ഗതാഗതക്കുരുക്കില്‍ പെടില്ല. ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും എത്തിക്കാം. നൂറ് ബൈക്ക് ആംബുലന്‍സുകള്‍ കൂടി നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: