റാമല്ല: ഇസ്രയേല്‍-പലസ്തീന് പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് കഴിയുമെന്ന് പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. പലസ്തീന് ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്നതായിരിക്കും മോദിക്ക് നല്കുന്ന സ്വീകരണമെന്നും അബ്ബാസ് ന്യൂസ് ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. ഇസ്രയേലുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും മധ്യപൂര്‍വ്വ ദേശത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും ഇന്ത്യക്ക് വഹിക്കാവുന്ന പങ്കിനെപ്പറ്റി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര തലത്തില്‍ ഇന്ത്യ ബഹുമാന്യമായ രാജ്യമാണ്. അതിനാല്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നല്കുന്ന പിന്തുണയാണ് മോദിയുടെ സന്ദര്‍ശനത്തിലൂടെ വ്യക്തമാകുന്നതെന്നും പലസ്തീന് പ്രസിഡന്റ് പറഞ്ഞു.
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന് സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: