വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജ്ജിയയില്‍ രണ്ട് കണ്വീനിയന് സ്റ്റോറുകളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ വംശജന് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് ബര്‍ണറ്റ് ഫെറി റോഡിലെ ഹൈടെക് ക്വിക് സ്റ്റോറില്‍ നടന്ന ആദ്യത്തെ വെടിവെപ്പില്‍ പരംജിത് സിങ്(44) ആണ് മരിച്ചത്. പത്ത്മിനിറ്റ് കഴിഞ്ഞ് മറ്റൊരു സ്റ്റോറില്‍ മോഷണം നടത്തിയ ശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ പാര്‍ഥി പട്ടേലി (30)ന് ഗുരുതരമായി പരിക്കേറ്റു.
അക്രമിയെന്ന് സംശയിക്കുന്ന ലാമര്‍ റഷാദ് നികോള്സണെ (28) പോലീസ് അറസ്റ്റ് ചെയ്തു. അക്രമി സ്റ്റോറിലെത്തി കൗണ്ടറിന് പുറകിലായി നിന്നിരുന്ന സിങ്ങിന് നേരെ മൂന്ന് തവണ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും പലകേസുകളിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: