തിരുവനന്തപുരം: അവ്യക്തത നിറഞ്ഞതും പെന്‍ഷന്‍കാരില്‍ നിരാശാബോധം സൃഷ്ടിക്കുന്നതുമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ പെന്ഷന് ചര്‍ച്ചകളെന്ന് കെഎസ്ടി പെന്‍ഷനേഴ്സ് സംഘ് കുറ്റപ്പെടുത്തി. പെന്ഷന് വിതരണക്കാര്യത്തില്‍ 2018 ജൂലൈക്കുശേഷം വ്യക്തതയില്ല. പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രധാനാവശ്യത്തില് ഒരു ചര്‍ച്ചയും നടത്താതെ കെഎസ്ആര്‍ടിസിയെ തകര്‍ക്കാനും ദേശസാത്കൃത ബാങ്ക് വഴിയുള്ള സുതാര്യമായ പെന്ഷന് സംവിധാനം അട്ടിമറിക്കാനുമുള്ള തീരുമാനങ്ങളാണ് ഉണ്ടായതെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രധാനപെന്ഷന് സംഘടനയെ ചര്ച്ചയ്ക്കുവിളിക്കാതെ വേണ്ടപ്പെട്ടവരെ വിളിച്ചുവരുത്തി തീരുമാനങ്ങള്‍ അംഗീകരിപ്പിക്കുകയായിരുന്നു. പെന്ഷന് സുരക്ഷയ്ക്ക് സാധ്യതയില്ലാത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ശക്തമായ സമരം തുടരുമെന്നും കെഎസ്ടി പെന്‍ഷനേഴ്സ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: