തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ്ഭാരതിന് പ്ലാസ്റ്റിക് നിരോധനമാണ് ആദ്യം വേണ്ടതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ. ജൈവവൈവിധ്യത്തെ തകിടം മറിക്കുന്നതാണ് പ്ലാസ്റ്റിക്. വൃത്തി നിലനിര്‍ത്താന്‍ മാത്രമല്ല മണ്ണിന്റേയും കൃഷിയുടേയും ആഹാരത്തിന്റേയും നിലനില്‍പ്പിനും പ്ലാസ്റ്റിക് നിരോധനം ആവശ്യമാണ്. അന്താരാഷ്ട്ര ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വന്ദന ശിവ.
മൂന്നാം ലോകരാജ്യങ്ങളുടെ സമ്പത്ത് മനുഷ്യന് ഉള്‍പ്പെടുന്ന ജൈവവൈവിധ്യം തന്നെയാണ്. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ ദാരിദ്ര്യം മാറ്റാനുള്ള വിഭവങ്ങള്‍ ഇവിടെതന്നെയുണ്ട്. വികസന പദ്ധതികളില്‍ ജൈവവൈവിധ്യ സംരക്ഷണവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും പ്രധാന അജണ്ടയായി കൈകാര്യം ചെയ്യണം. പരിസ്ഥിതി കേന്ദ്രീകൃതമായ വികസന സമീപനങ്ങളും ജൈവവൈവിധ്യ സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള വികസന മാതൃകകളും പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവരണം. ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങളുമായി ഒത്തൊരുമയോടെ ജീവിക്കുക എന്നതാണ് ഭാരതീയദര്‍ശനം, വന്ദന ശിവ പറഞ്ഞു
ഡോ. രാകേഷ്ഷാ (ചെയര്മാന്, ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോര്‍ഡ്), എസ്.എസ്. റസയ്ലി (മെമ്പര്‍ സെക്രട്ടറി, ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോര്‍ഡ്,); ഡോ. വിനോദ് ഭട്ട് (ഡയറക്ടര്‍, നവധാന്യ, ഡെറാഡൂണ്‍); ഡോ. ജി.ജി. ഗംഗാധരന് (പ്രസിഡന്റ്, സിസ്സ); ഡോ. എ. ബിജുകുമാര്‍ (കേരള സര്‍വകലാശാല ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍)) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: