പാപ്പിനിശ്ശേരി: ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായി പാപ്പിനിശ്ശേരി തുരുത്തി കോളനിയിലെ വീടൊഴിപ്പിച്ചുള്ള റോഡ് വികസനം വേണ്ടെന്ന് ഇരുത്തി പട്ടികജാതി സെറ്റില്‍മെന്റ് കോളനി നിവാസികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ആരുടെയൊക്കെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പാവപ്പെട്ട കോളനി നിവാസികളുടെ പതിനെട്ടോളം വീടുകളുടെ നടുവിലൂടെ റോഡ് കൊണ്ടുപോകുവാന്‍ പുതിയ തീരുമാനമെടുത്തതായി കോളനിവാസികള്‍ പറഞ്ഞു. തങ്ങളുടെ കുടുമ്പക്കാരുടെ മുന്‍ തലമുറക്കാര്‍ മുഖേന സിദ്ധിച്ചതും നിര്‍ധനരായ ഞങ്ങള്‍ സര്‍ക്കാര്‍ നല്കിയ ധനസഹായത്താലും ബേങ്ക് ലോണെടുത്തും കൂലിപ്പണിയെടുത്തും ഉണ്ടാക്കിയ വീടുകള്‍ തല്ലിപ്പൊളിച്ച് റോഡുണ്ടാക്കാന്‍ ജീവന് നിലനില്‍ക്കുന്നിടത്തോളം അനുവദിക്കില്ലെന്നും കുട്ടമ്പാഗങ്ങള് വിങ്ങിപ്പൊട്ടി പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തത് പ്രകാരം വളഞ്ഞ് തിരിഞ്ഞ് റോഡുണ്ടാക്കുന്നതുകൊണ്ടാണ് ഇത്രയും കുടുംബങ്ങളെ തെരുവിലേക്ക് വലിച്ചെറിയാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊള്ളുന്നതെന്നും അവര്‍ പറഞ്ഞു. ഈ പ്രദേശത്തുള്ള മൂന്നാം തവണയാണ് സ്ഥലം അളന്നു തിരിക്കുന്നത്.
സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ കോളനി നവീകരിക്കുന്നതിന്നായി കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് കോളനിയില്‍ അനുവദിച്ചത്. അതിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനിരിക്കെയാണ് എല്ലാം തകര്‍ത്ത് റോഡ് നിര്‍മാണത്തിന് തുടക്കമിടുന്നത്.
കോളനിവാസികള്‍ വരുന്ന ചൊവ്വാഴ്ച വായനശാലയില്‍ ചേരുന്ന കണ്‍വെന്‍ഷനിലൂടെ പുതിയ സമരമുറക്ക് രൂപം നല്‍കുമെന്നും കോളനിവാസികള്‍ പറഞ്ഞു.
കേളനി പ്രദേശത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ. നിശില്‍ കുമാര്‍ (ബാബു), കെ ചന്ദ്രഭാനു, വി.ബാലന്, കെ.ജലജ, എ.പ്രേമന്, കെ.സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: