ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്റര്‍ അണുവിമുക്തമാക്കുന്നതിനും വര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുമായി അടച്ചു.
മേജര്‍ ക്ലീനിങ്ങിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. മൂന്നു ദിവസം തുടര്‍ച്ചയായി അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനമാണ് കഴിഞ്ഞ മൂന്നു ദിവസം നടന്നത്. ഇതിനുശേഷം ഇന്നലെ ഇവിടെ നിന്നും കള്‍ച്ചര്‍ സാമ്പിള്‍ തിരുവനന്തപുരത്തുള്ള പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ പരിശോധനക്കായി അയച്ചു. ഇതിന്റെ ഫലം പോസിറ്റീവാണെങ്കില്‍ ഓപ്പറേഷന് തീയറ്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ലഭിക്കും.
ഇതിന് രണ്ടാഴ്ച കാലതാമസം എടുക്കും. ഇതിനോടു ചേര്‍ന്ന് മിനി ഓപ്പറേഷന് തീയേറ്റര്‍ കൂടി നിര്‍മ്മിക്കും. ഈ പണികള്‍ മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനു ശേഷം തീയേറ്റര്‍ തുറക്കാന്‍ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പദ്മകുമാര്‍ പറഞ്ഞു.
ഓപ്പറേഷന് തീയേറ്റര്‍ അണുനശീകരണത്തിനായി ഇന്സിഡ്യൂര് സൊലൂഷന് ഉപയോഗിച്ചുള്ള ഫ്യൂമിഗേഷന് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാ ആഴ്ചയിലും പതിവുപോലുള്ള അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ പരിശോധനയില്‍ ഫലം അനുകൂലമല്ലെങ്കില്‍ വീണ്ടും അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും.
ഓപ്പറേഷന് തീയേറ്റര്‍ അടച്ചതോടെ അടിയന്തിരമായി ശസ്ത്രക്രിയകള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചെയ്യുന്നതിനായി നിര്‍ദ്ദേശിച്ചു. ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന് വാര്‍ഡില്‍ 26 കിടക്കകളാണുള്ളത്. പ്രധാനമായും ഓര്‍ത്തോ വിഭാഗത്തിലാണ് കൂടുതല്‍ രോഗികള്‍ ഇവിടെ എത്തുന്നത്. നേത്ര വിഭാഗത്തില്‍ 4 കിടക്കകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: