കൊച്ചി: വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദര്‍ശന, വിപണന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ കൊച്ചിയില്‍ ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ഇതിനായി ഉടന്‍ സ്ഥലം കണ്ടെത്തും. കണ്വന്ഷന് സെന്റര്‍ കൂടി ഉള്‍പ്പെടുന്ന പ്രദര്‍ശന കേന്ദ്രത്തില്‍ കരകൗശല വസ്തുക്കളുടെ സ്ഥിരം പവിലിയന് ഉണ്ടാകും.
കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ അഖിലേന്ത്യ കരകൗശല – കൈത്തറി പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം എറണാകുളത്തപ്പന് മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചെറുകിട യന്ത്രോപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂള്‍ കിറ്റ് ഈ മാസം വിതരണം ചെയ്യും. ഉല്‍പ്പാദനം, വിപണനം, പശ്ചാത്തല സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധയൂന്നുന്നതിനൊപ്പം മികച്ച ക്രാഫ്റ്റ്സ്മാന്മാര്ക്കുള്ള അവാര്‍ഡും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് അഞ്ചു വരെയാണ് മേള.
കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് കെ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ ആദ്യവില്‍പ്പന നിര്‍വഹിച്ചു. ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സതീഷ്, മാനേജിങ് ഡയറക്ടര്‍ എന്‍.കെ. മനോജ്, കേന്ദ്ര ഹാന്‍ഡിക്രാഫ്റ്റ്സ് വകുപ്പ് അസി. ഡയറക്ടര്‍ പൂജ വേണുഗോപാല്‍, വി.ടി. ബീന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: