ന്യൂദല്‍ഹി: ഷോപ്പിയാനിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട സൈനികര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തതിനെതിരെ മേജറുടെ പിതാവ് നല്കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയായതിനാല്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും, ജസ്റ്റിസുമാരായ എ.എം. ഞാന്വില്ക്കര്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
ഷോപ്പിയാനില്‍ സൈന്യത്തിനെതിരെ നാട്ടുകാരായ തീവ്രവാദികള്‍ രൂക്ഷമായി കല്ലേറ് നടത്തി. ഗതികെട്ട സൈന്യം തിരിച്ചു വെടിവച്ചതില്‍ രണ്ടു യുവാക്കള്‍ മരണമടഞ്ഞു.
തുടര്‍ന്നാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിര്‍ദ്ദേശപ്രകാരം സൈനികര്‍ക്ക് എതിരെ കേസ് എടുത്തത്. ഇതിനെ ബിജെപി ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. സൈനികര്‍ക്ക് എതിരെ കേസ് എടുത്തത് ചോദ്യം ചെയ്ത് മേജര്‍ ആദിത്യ കുമാറിന്റെ പിതാവ് ലഫ്റ്റനന്റ് കരംവീര്‍ സിങ്ങാണ് ഹര്‍ജി നല്‍കിയത്. 10 ഗഡ്വാള് റൈഫിള്‍സിലെ മേജറാണ് ആദിത്യകുമാര്‍. ഇദ്ദേഹമടക്കം ഒന്‍പതോളം സൈനികര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.
മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി
അതിനിടെ സൈനികര്‍ക്കു നേരെയുള്ള കല്ലേറ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂന്നു സൈനികരുടെ മക്കള്‍ നല്കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേന്ദ്രത്തിന്റെ വിശദീകരണം തേടി. പ്രതിരോധ മന്ത്രാലയം ഇപ്പോഴെത്ത അവസ്ഥയും സൈനികര്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ എന്തു നടപടികള്‍ എടുത്തുവെന്നും അറിയിക്കാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: