ചേര്‍ത്തല: എന്‍ഡിഎ വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബിഡിജെഎസ് നേതൃയോഗം. ചെങ്ങന്നൂര്‍ സീറ്റ് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേതൃയോഗത്തിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സീറ്റ് ബിജെപിയുടേതാണ്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയായ പി.എസ.് ശ്രീധരന് പിള്ളയാണ് ഏറ്റവും അനുയോജ്യന്‍. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിജയം അനായാസമാണ്. എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായം ആണ്. അത് ബിഡിജെഎസിന്റേതല്ല.
ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന നിലപാടുകളില്‍ നിന്ന് സാംസ്ക്കാരിക നായകര്‍ പിന്തിരിയണമെന്ന് ജനറല്‍ സെക്രട്ടറി ടി.വി. ബാബു പറഞ്ഞു. വടയമ്പാടിയിലെയും കുരീപ്പുഴ ശ്രീകുമാറിന്റെയും വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകളെ സംഘടിതമായി ആക്രമിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ ഉള്ള വിവാദങ്ങളും, പെന്ഷന് ഉള്‍പ്പെടെ നല്കുന്നതില് വന്ന ഗുരുതര വീഴ്ചയും യോഗത്തില്‍ വിമര്‍ശന വിധേയമായി. സംസ്ഥാന ഭാരവാഹികളായ സുഭാഷ് വാസു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, അരയക്കണ്ടി സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: