ന്യൂദല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും.
വൈകിട്ട് ആറരക്ക് യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. ഇന്ത്യയില്‍ നിന്ന് പാലസ്തീൻ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ദല്‍ഹിയില്‍ നിന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനിലെത്തിയ മോദി അവിടെ നിന്ന് ഹെലികോപ്റ്ററിലാണ് റമല്ലയില്‍ എത്തുക. ആദ്യം യാസര്‍ അറഫത്തിന്റെ ശവകൂടിരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന മോദി അറഫത്ത് മ്യൂസിയവും കാണും.
ശേഷം പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ മുഖാറ്റയില്‍ മോദിക്ക് ആചാരപരമായ വരവേല്പ് നല്‍കും. തുടര്‍ന്ന് മെഹമൂദ് അബ്ബാസുമായി 45 മിനുട്ട് കൂടിക്കാഴ്ച നടക്കും. വൈകീട്ട് മോദി റമല്ലയില്‍ നിന്ന് ജോര്‍ദ്ദനിലേക്ക് തിരിക്കും. തുടർന്ന് യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച് തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: