ന്യൂദൽഹി: കേന്ദ്രബജറ്റിനെ വിമർശിച്ചവർക്ക് തക്കതായ മറുപടി നൽകി കേന്ദ്രധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. രാജ്യസഭയിൽ കേന്ദ്രബജറ്റിനെക്കുറിച്ച് ഇരു സഭകളും നടത്തിയ ചർച്ചയിൽ 2018-2019ലെ ബജറ്റിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
ഇതിൽ പ്രധാനമായും മുൻ ധനമന്ത്രി പി ചിദംബരമാണ് വിമർശനം ഉന്നയിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മികച്ച ഒരു ഡോക്ടറുടെ കൈകളിലാണെങ്കിലും സർക്കാർ തീർത്തും മോശകരമാണെന്നാണ് ചിദംബരം വിമർശിച്ചത്. എന്നാൽ ചിദംബരത്തിന് വിമർശനങ്ങൾ ഉന്നയിക്കാമെന്നും പക്ഷേ എത്രത്തോളം അവർ കഴിഞ്ഞ ഭരണകാലത്ത് മികച്ച സ്ഥിരത പുലർത്തിയെന്നത് സംശയത്തിന്റെ ദൃഷ്ടിയിലാണെന്നും അദ്ദേഹം വിമർശനേ പറഞ്ഞു.
ചില വ്യക്തികൾക്ക് തങ്ങളെ വിലയിരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു, എന്നാൽ അവർ എത്രത്തോളം ഭരണത്തിൽ മികച്ച നിലവാരം പുലർത്തിയെന്നത് സംശയിക്കപ്പെടുന്നു. ചിദംബരം മിഥ്യാധരണയിലാണ് കഴിയുന്നതെന്നും ജെയ്റ്റലി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തെ യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടന ഭീകരനായ ഒരു ഡോക്ടറുടെ കൈകളിലാണ് അകപ്പെട്ടിരുന്നത്, പിന്നീട് അദ്ദേഹം രാജ്യത്തിന്റെ സമ്പദ് ഘടനയെ ലോകത്തിലെ നശിക്കപ്പെടുന്ന സാമ്പത്തിക സ്ഥിതിയുള്ള അഞ്ച് രാജ്യങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു-ജെയ്റ്റ്ലി വിമർശിച്ചികൊണ്ട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം അതായത് 2004 മുതൽ 2008വരെയുള്ള കാലഘട്ടത്തിൽ സമ്പദ് വ്യവസ്ഥ തീർത്തും താറുമാറായിപ്പോയിയെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം തകർന്നുകൊണ്ടിരുന്ന സമ്പദ്വ്യവസ്ഥയെ മികച്ച ഘടനയുള്ളതാക്കി തീർത്തു. ചെറുകിട വ്യവസായ സംരംഭങ്ങളുടെ കോർപ്പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചതിനെ ന്യായീകരിച്ച ജെയ്റ്റ്ലി 250 കോടിയോളം ഇത്തരത്തിൽ ലാഭം നേടാൻ സാധിച്ചുവെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: