ന്യൂദൽഹി: റെയിൽവേയിൽ കൃത്യമായി ജോലിക്കെത്താത്ത പതിമൂവായിരത്തോളം തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രറെയിൽവേ മന്ത്രി പീയുഷ് ഗോയൽ. റെയിൽവേയുടെ വിവിധ ഡിവിഷണുകളുടെ കീഴിൽ ജോലിക്ക് എത്താത്തവരുടെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
റെയിൽവേയ്ക്ക് കീഴിലുള്ള പതിമൂന്ന് ലക്ഷത്തോളം വരുന്ന തൊഴിലാളികളിൽ പതിമൂവായിരം പേർ ജോലിക്കെത്തുന്നില്ലയെന്ന് കണ്ടെത്തിയിരുന്നു. പിരിച്ചുവിടൽ അടക്കമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: