ന്യൂദൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യവുമായി മുസ്ലീം സ്ത്രീകൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് മുസ്ലീം സ്ത്രീകൾ രാമജന്മഭൂമിയായ അയോധ്യയിൽ ഒത്തുചേരും. ഫെബ്രുവരി 27-28 തിയതികളിലാണ് ഈ സമ്മേളനം നടക്കുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലീം രാഷ്ട്രീയമഞ്ചിന്റെ പ്രധാനനേതാവായ ഇന്ദ്രേഷ് കുമാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ഇതിന് പുറമെ നാഷണൽ കൺവീനർ മുഹമ്മദ് അഫ്സലും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് നൂറ് കണക്കിന് മുസ്ലീം ജനങ്ങളാണ് മുന്നോട്ടിറങ്ങുന്നത്. പ്രധാനമായും മുസ്ലീം സമുദായത്തിലെ മത നേതാക്കളും പണ്ഡിതന്മാരുമാണ് ക്ഷേത്രം വേണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങുന്നത്. ആർഎസ്എസിന്റെ മുസ്ലീം രാഷ്ട്രീയമഞ്ചാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
അയോധ്യഭൂമി തങ്ങളുടെ പൂർവ്വികരുടെ പ്രദേശമാണ്. എന്നാൽ തങ്ങൾ ബാബറുമായോ മീർബാക്കിയുമായിട്ടൊ യാതൊരു ബന്ധവുമില്ല, ഈ പറഞ്ഞവർക്ക് ഏറെ കാലങ്ങൾക്ക് മുൻപ് തന്നെ തങ്ങളുടെ 1.2 ലക്ഷത്തോളം പൂർവ്വികർ ഇവിടെ എത്തിയിട്ടുണ്ട്. രാമന്റെ കാലഘട്ടവുമായി തങ്ങളുടെ പൂർവ്വികർക്ക് ബന്ധമുണ്ട്, അതിനാൽ ഇവിടെ ക്ഷേത്രം വരണമെന്നാണ് ആഗ്രഹിക്കുന്നത്- മുഹമ്മദ് അഫ്സൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: